കോവിഡ് ബാധിച്ച മാഹി സ്വദേശിയുടെ റൂട്ട് മാപ്പ് പുറത്ത് വിട്ടു. കണ്ണൂരിലടക്കം സമ്പർക്കം
(adsbygoogle = window.adsbygoogle || []).push({});
കോവിഡ് ബാധിച്ച മാഹി സ്വദേശി കണ്ണൂരിൽ ജോലി ചെയ്യുന്നയാളാണ്. പനി വന്നതിനെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇയാളുടെ സമ്പർക്കപ്പട്ടിക അധികാരികൾ പുറത്തുവിട്ടു. 15,16,19,20 തീയതികളിൽ ജോലി ചെയ്യുന്ന കണ്ണൂർ ഗ്ലോബൽ ഇംപെക്സിൽ രാവിലെ 9 മുതൽ 8 വരെയും 18 ന് രാവിലെ 10 മുതൽ 11.30 വരെ ന്യൂമാഹി ഫിഷ് മാർക്കറ്റിലും, 22 ന് കോഴിക്കോട് ബീച്ച് റോഡിൽ ബിസിനസ് മീറ്റിലും, 23 ന് മുണ്ടോ ക്കിൽ നടന്ന സംസ്ക്കാര ചടങ്ങിലും, 30 ന് പുന്നോൽ സർവീസ് സഹകരണ ബാങ്കിലും, തുടർന്ന് മാഹിയിൽ യൂനിയൻ ബാങ്കിലും, 2 ന് രക്തം ടെസ്റ്റ് ചെയ്യുന്നതിനായി മാഹിയിലെ മെഡികോ ലാബിലും ഇയാൾ എത്തിയിട്ടുണ്ട്. തുടർന്ന് 5 ന്
ഇദ്ദേഹത്തെ മാഹി ഗവൺമെൻ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു
അതിനിടെ മുമ്പ് കോവിഡ് സ്ഥിരീകരിച്ചവരുടെ സമ്പർക്കപ്പട്ടികയിൽപ്പെട്ട 45 പേരുടെ പരിശോധനാ ഫലം പുറത്തു വന്നു.
ആരോഗ്യ പ്രവർത്തകരുടെയും പോലീസുകാരുടെയും പരിശോധനാ ഫലങ്ങളാണ് വന്നത്.ഇവയെല്ലാം നെഗറ്റീവായത് മാഹിക്കാശ്വാസമായി. ബാക്കിയുള്ളവരുടെ ഫലം വരും ദിവങ്ങളിൽ ലഭിക്കും.
(adsbygoogle = window.adsbygoogle || []).push({});
from Blogger http://www.ezhomelive.com/2020/07/blog-post_72.html
0 notes
സൂക്ഷിക്കണം; കൊവിഡ് വ്യാപന രീതി മാറുന്നു
കൊവിഡ് വ്യാപന രീതി മാറുന്നുവെന്ന് റിപ്പോർട്ട്. കൊവിഡ്19 വൈറസ് വായുവിലൂടെ പകരുമെന്ന് അന്താരാഷ്ട്ര ഗവേഷകർ പറയുന്നു. വായുവിൽ തങ്ങിനില്‍ക്കുന്ന ദ്രവകണങ്ങളിലൂടെ രോഗം പകർന്നേക്കും. കൊവിഡ് മാനദണ്ഡങ്ങളും മുന്നറിയിപ്പുകളും പരിഷ്കരിക്കണമെന്ന് ആവശ്യപ്പെട്ട് ഗവേഷകര്‍ ലോകാരോഗ്യ സംഘടനയ്ക്ക് കത്ത് നൽകി. 30 രാജ്യങ്ങളിൽ നിന്നുള്ള 239 ഗവേഷകരാണ് വെളിപ്പെടുത്തൽ നടത്തിയത്.
(adsbygoogle = window.adsbygoogle || []).push({});
from Blogger http://www.ezhomelive.com/2020/07/blog-post_37.html
0 notes
കോവിഡ് ഭീഷണി: കണ്ണൂരിൽ മാർക്കറ്റിൽ ആളില്ല; പുതിയ ഇടങ്ങൾ തേടി പച്ചക്കറി വ്യാപാരികൾ
കണ്ണൂർ: കോവിഡിനെ പേടിച്ചു മാർക്കറ്റിൽ ആരും വരാതായതോടെ നഗരത്തിന്റെ മറ്റിടങ്ങളിലേക്കു ചേക്കേറി പച്ചക്കറി വ്യാപാരികൾ. മാർക്കറ്റിൽ പച്ചക്കറി വ്യാപാരികളാണു നഗരത്തിന്റെ പല ഭാഗങ്ങളിലേക്കു കച്ചവടം നടത്താൻ എത്തിത്തുടങ്ങിയത്. കോവിഡ് ഭീതിയെ തുടർന്നു മാർക്കറ്റിനുള്ളിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതോടെ മിക്കവരുടേയും കച്ചവടം ബുദ്ധിമുട്ടിലാവുകയായിരുന്നു. വിൽപനയ്ക്കായി എത്തിച്ച പച്ചക്കറികൾ ചീത്തയായി പോകാനുള്ള സാധ്യതകളുമുണ്ട്. ഇതേത്തുടർന്നാണു വ്യാപാരികൾ മാർക്കറ്റ് വിട്ടിറങ്ങിയത്.
ഹോട്ടലുകൾ ഉൾപ്പെടെ ഇപ്പോൾ അടഞ്ഞു കിടക്കുന്ന സ്ഥാപനങ്ങളിൽ പച്ചക്കറികൾ കൊണ്ടുവന്നെത്തിച്ചാണ് ഈ കച്ചവടം. ഇത്തരം സ്ഥാപനങ്ങൾക്കു വാടക നൽകി കച്ചവടത്തിനായി ഏറ്റെടുത്തവരുമുണ്ട്. മാർക്കറ്റിനുള്ളിലെ വിലയ്ക്കു തന്നെയാണ് പുറത്തും വിൽപന നടത്തുന്നതെന്നു വ്യാപാരികൾ പറഞ്ഞു. ഈ അടുത്ത സമയത്തു മാർക്കറ്റിൽ എത്തിയതിലേറെപ്പേർ ഇപ്പോൾ പച്ചക്കറി വാങ്ങാൻ എത്താറുണ്ടെന്നും ഇവർ പറയുന്നു. കോവിഡ് ഭീഷണി ഒഴിഞ്ഞതിനു ശേഷം, നിയന്ത്രണങ്ങളൊക്കെ നീങ്ങിയതിനു ശേഷം വീണ്ടും പച്ചക്കറി മാർക്കറ്റിലേക്കു മടങ്ങിയെത്താമെന്നാണു വ്യാപാരികളുടെ പ്രതീക്ഷ.
from Blogger http://www.ezhomelive.com/2020/07/blog-post_6.html
0 notes
ഇന്ന് പുതിയ 24 ഹോട്ട് സ്‌പോട്ടുകളാണുള്ളത്
പുതിയ 24 ഹോട്ട് സ്‌പോട്ടുകളാണുള്ളത്. ആലപ്പുഴ ജില്ലയിലെ പട്ടണക്കാട് (കണ്ടൈന്‍മെന്റ് സോണ്‍ വാര്‍ഡ് 16), തുറവൂര്‍ (1, 16, 18), കുതിയതോട് (1, 16), എഴുപുന്ന (15), അമ്പലപ്പുഴ സൗത്ത് (2), ചെറിയനാട് (7), കൊല്ലം ജില്ലയിലെ കൊല്ലം കോര്‍പറേഷന്‍ (53), കൊട്ടാരക്കര മുന്‍സിപ്പാലിറ്റി (2, 4, 6, 7, 8), മേലില (15), തേവലക്കര (8), ആലപ്പാട് (അഴീക്കല്‍ ഹാര്‍ബര്‍), എറണാകുളം ജില്ലയിലെ പറവൂര്‍ മുന്‍സിപ്പാലിറ്റി (8), കൊടുങ്ങല്ലൂര്‍ (8), തൃക്കാക്കര മുന്‍സിപ്പാലിറ്റി (28), ആലുവ മുന്‍സിപ്പാലിറ്റി (ആലുവ മാര്‍ക്കറ്റ്), പാലക്കാട് ജില്ലയിലെ നല്ലേപ്പിള്ളി (7), കൊടുവായൂര്‍ (13), വാണിയംകുളം (6), ആനക്കര (3), കണ്ണൂര്‍ ജില്ലയിലെ കടമ്പൂര്‍ (3), കീഴല്ലൂര്‍ (3), കുറ്റ്യാട്ടൂര്‍ (13), കുന്നോത്ത്പറമ്പ് (15), തിരുവനന്തപുരം ജില്ലയിലെ വെള്ളനാട് (12, 13) എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍.
from Blogger http://www.ezhomelive.com/2020/07/24.html
0 notes
ഇന്ന് 225 പേർക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്
(adsbygoogle = window.adsbygoogle || []).push({});
ഇന്ന് 225 പേർക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്. പാലക്കാട് ജില്ലയില്‍ 29 പേര്‍ക്കും, കാസര്‍ഗോഡ് 28 പേര്‍ക്കും, തിരുവനന്തപുരം 27 പേര്‍ക്കും, മലപ്പുറം 26 പേര്‍ക്കും, കണ്ണൂര്‍ 25 പേര്‍ക്കും, കോഴിക്കോട് 20 പേര്‍ക്കും രോഗം ബാധിച്ചു. ആലപ്പുഴ 13, എറണാകുളം തൃശ്ശൂര്‍ ജില്ലകളില്‍ 12 വീതം, കൊല്ലം 10, കോട്ടയം 8, ഇടുക്കി, വയനാട് ജില്ലകളില്‍ 6, പത്തനംതിട്ട 3 എന്നിങ്ങനെയാണ് കോവിഡ് ബാധ സ്ഥിരീകരിച്ച മറ്റുള്ളവരുടെ കണക്ക്.
(adsbygoogle = window.adsbygoogle || []).push({});
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 117 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 57 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. സൗദി അറേബ്യ-35, യു.എ.ഇ.- 30, കുബൈറ്റ്- 21, ഖത്തര്‍- 17, ഒമാന്‍- 9, ബഹറിന്‍- 4, റഷ്യ-1 എന്നിങ്ങനെയാണ് വിദേശ രാജ്യങ്ങളില്‍ നിന്നും വന്നത്. കര്‍ണാടക- 24, ഡല്‍ഹി- 12, തമിഴ്‌നാട്- 10, മഹാരാഷ്ട്ര- 8, തെലുങ്കാന- 2, ഹരിയാന- 1 എന്നിങ്ങനെയാണ് മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവര്‍.
38 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. തിരുവനന്തപുരം ജില്ലയിലെ 22 പേര്‍ക്കും, കോഴിക്കോട് ജില്ലയിലെ 5 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയിലെ 4 പേര്‍ക്കും, എറണാകുളം ജില്ലയിലെ 3 പേര്‍ക്കും, മലപ്പുറം ജില്ലയിലെ 2 പേര്‍ക്കും, കൊല്ലം, ആലപ്പുഴ ജില്ലകളിലെ ഒരാള്‍ക്ക് വീതമാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. ഇതുകൂടാതെ കണ്ണൂര്‍ ജില്ലയിലെ 7 ഡി.എസ്.സി. ജവാന്‍മാര്‍ക്കും 2 സി.ഐ.എസ്.എഫ്. ജവാന്‍മാര്‍ക്കും തൃശൂര്‍ ജില്ലയിലെ 2 ബി.എസ്.എഫ്.കാര്‍ക്കും 2 ഷിപ്പ് ക്രൂവിനും രോഗം ബാധിച്ചിട്ടുണ്ട്.
(adsbygoogle = window.adsbygoogle || []).push({});
രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 126 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. കൊല്ലം ജില്ലയില്‍ നിന്നുള്ള 31 പേരുടെയും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 28 പേരുടെയും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 12 പേരുടെയും, തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 11 പേരുടെയും (ഒരുആലപ്പുഴ), പത്തനംതിട്ട (ഒര ആലപ്പുഴ), എറണാകുളം (2 കോട്ടയം, ഒരു പാലക്കാട്) ജില്ലകളില്‍ നിന്നുള്ള 10 പേരുടെ വീതവും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 7 പേരുടേയും, വയനാട് ജില്ലയില്‍ നിന്നുള്ള 6 പേരുടെയും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 5 പേരുടെയും, കോട്ടയം, കണ്ണൂര്‍ ജില്ലകളില്‍ നിന്നുള്ള 3 പേരുടെ വീതവും പരിശോധനാഫലം ആണ് ഇന്ന് നെഗറ്റീവ് ആയത്. ഇതോടെ 2228 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 3174 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.
(adsbygoogle = window.adsbygoogle || []).push({});
വിവിധ ജില്ലകളിലായി 1,80,939 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. നിരീക്ഷണത്തിലുള്ളവരില്‍ 1,77,995 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 2944 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 377 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 7461 സാമ്പിളുകളാണ് പരിശോധ��ച്ചത്. റുട്ടീന്‍ സാമ്പിള്‍, ഓഗ്മെന്റഡ് സാമ്പിള്‍, സെന്റിനല്‍ സാമ്പില്‍, പൂള്‍ഡ് സെന്റിനില്‍, സി.ബി. നാറ്റ്, ട്രൂ നാറ്റ് എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 2,68,218 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. ഇതില്‍ 5881 സാമ്പിളുകളുടെ പരിശോധനാ ഫലം വരാനുണ്ട്. ഇതുകൂടാതെ സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകര്‍, അതിഥി തൊഴിലാളികള്‍, സാമൂഹിക സമ്പര്‍ക്കം കൂടുതലുള്ള വ്യക്തികള്‍ മുതലായ മുന്‍ഗണനാ ഗ്രൂപ്പുകളില്‍ നിന്ന് 58,728 സാമ്പിളുകള്‍ ശേഖരിച്ചതില്‍ 56,374 സാമ്പിളുകള്‍ നെഗറ്റീവ് ആയി.
(adsbygoogle = window.adsbygoogle || []).push({});
ഇന്ന് പുതിയ 24 ഹോട്ട് സ്‌പോട്ടുകളാണുള്ളത്. ആലപ്പുഴ ജില്ലയിലെ പട്ടണക്കാട് (കണ്ടൈന്‍മെന്റ് സോണ്‍ വാര്‍ഡ് 16), തുറവൂര്‍ (1, 16, 18), കുതിയതോട് (1, 16), എഴുപുന്ന (15), അമ്പലപ്പുഴ സൗത്ത് (2), ചെറിയനാട് (7), കൊല്ലം ജില്ലയിലെ കൊല്ലം കോര്‍പറേഷന്‍ (53), കൊട്ടാരക്കര മുന്‍സിപ്പാലിറ്റി (2, 4, 6, 7, 8), മേലില (15), തേവലക്കര (8), ആലപ്പാട് (അഴീക്കല്‍ ഹാര്‍ബര്‍), എറണാകുളം ജില്ലയിലെ പറവൂര്‍ മുന്‍സിപ്പാലിറ്റി (8), കൊടുങ്ങല്ലൂര്‍ (8), തൃക്കാക്കര മുന്‍സിപ്പാലിറ്റി (28), ആലുവ മുന്‍സിപ്പാലിറ്റി (ആലുവ മാര്‍ക്കറ്റ്), പാലക്കാട് ജില്ലയിലെ നല്ലേപ്പിള്ളി (7), കൊടുവായൂര്‍ (13), വാണിയംകുളം (6), ആനക്കര (3), കണ്ണൂര്‍ ജില്ലയിലെ കടമ്പൂര്‍ (3), കീഴല്ലൂര്‍ (3), കുറ്റ്യാട്ടൂര്‍ (13), കുന്നോത്ത്പറമ്പ് (15), തിരുവനന്തപുരം ജില്ലയിലെ വെള്ളനാട് (12, 13) എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍.
(adsbygoogle = window.adsbygoogle || []).push({});
6 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. കണ്ണൂര്‍ ജില്ലയിലെ വേങ്ങാട് (കണ്ടൈന്‍മെന്റ് സോണ്‍ സബ് വാര്‍ഡ് 12), ഉള്ളിക്കല്‍ (വാര്‍ഡ് 19), ചെങ്ങളായി (14), കാടാച്ചിറ (3), എറണാകുളം ജില്ലയിലെ ശ്രീമൂല നഗരം (1, 7, 9, 10, 11, 12), മലയാറ്റൂര്‍-നീലേശ്വരം (15) എന്നിവയേയാണ് കണ്ടൈമെന്റ് സോണില്‍ നിന്നും ഒഴിവാക്കിയത്. നിലവില്‍153 ഹോട്ട് സ്‌പോട്ടുകളാണ് ഉള്ളത്.
(adsbygoogle = window.adsbygoogle || []).push({});
from Blogger http://www.ezhomelive.com/2020/07/225-19.html
0 notes
കേരളത്തിൽ വീണ്ടും കോവിഡ് മരണം
മലപ്പുറം: കൊവിഡ് നിരീക്ഷണത്തിലിരിക്കെ മരിച്ചയാള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു.
വണ്ടൂര്‍ ചോക്കാട് സ്വദേശി മുഹമ്മദ് (82 വയസ് )ആണ് മരിച്ചത്.
from Blogger http://www.ezhomelive.com/2020/07/blog-post_92.html
0 notes
ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തുമെന്ന് സൂചന
(adsbygoogle = window.adsbygoogle || []).push({});
രോഗികളുടെ എണ്ണം കൂടിയാല്‍ എറണാകുളം ജില്ലയിൽ ട്രിപ്പിള്‍ ലോക്ഡൗണ്‍ പ്രഖ്യാപിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. ഉറവിടം അറിയാത്ത രോഗികളുടെ എണ്ണം വര്‍ധിച്ച സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തും. ഇന്ന് മുതല്‍ കര്‍ശന പരിശോധനയുണ്ടാകും. കൂട്ടംകൂടുന്നത് ഒഴിവാക്കണം. പൊതുവഴിയിൽ തുപ്പിയാൽ നടപടിയെടുക്കും. മാസ്‌ക് ധരിക്കാതെ പുറത്തിറങ്ങുന്നവർക്ക് എതിരെ കർശന നടപടിയെടുക്കുമെന്നും അധികൃതർ അറിയിച്ചു.
(adsbygoogle = window.adsbygoogle || []).push({});
from Blogger http://www.ezhomelive.com/2020/07/blog-post_0.html
0 notes
കണ്ണവത്ത് യുവാവ് വെട്ടേറ്റു മരിച്ചു
കണ്ണൂർ:
കൂത്തുപറമ്പ് കണ്ണവത്തിനടുത്ത് യുവാവ് വെട്ടേറ്റ് മരിച്ചു. കൂത്തുപറമ്പിനടുത്ത കണ്ണവത്ത് യുവാവ് വെട്ടേറ്റ് മരിച്ചു.
(adsbygoogle = window.adsbygoogle || []).push({});
വി.കെ.രാഗേഷ് (35) ആണ് കൊല്ലപ്പെട്ടത്. പുലർച്ചെ 6.30 മണിയോടെയാണ് സംഭവം. ആട് മോഷണവുമാ ബന്ധപ്പെട്ടുള്ള തർക്കമാവാം കൊലപാതകത്തിലേക്കെത്തിയത് എന്ന് പ്രാധമിക നിഗമനം. മൃതദേഹം തലശ്ശേരി ജനറൽ ആശുപത്രി മോർച്ചറിയിൽ.
(adsbygoogle = window.adsbygoogle || []).push({});
from Blogger http://www.ezhomelive.com/2020/07/blog-post_22.html
0 notes
ഇന്ന് വിവാഹം നടക്കാനിരിക്കെ പ്രതിശ്രൂത വധു വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ
ഇന്ന് വിവാഹം നടക്കാനിരിക്കെ പ്രതിശ്രുത വധു വീടിനുള്ളിൽ തൂങ്ങി മരിച്ചു. തൃശ്ശൂരിലാണ് സംഭവം. 22 കാരിയായ അനുഷയാണ് വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ചത്. പറപ്പൂക്കാവ് തെക്കൂട്ടയിൽ അശോകന്റെ മകളാണ് അനുഷ. ബെഡ് ഷീറ്റ് ഉപയോഗിച്ച് ഫാനിൽ കുരുക്കിട്ട് തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. കൊവിഡ് പരിശോധന പൂർത്തിയാക്കിയ ശേഷം പോസ്റ്റ്മോർട്ടം നടത്തി മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകും.
from Blogger http://www.ezhomelive.com/2020/07/blog-post_69.html
0 notes
നിരീക്ഷണകേന്ദ്രത്തിൽ മദ്യപിച്ച് ബഹളമുണ്ടാക്കിയാൾക്ക് കോവിഡ് ; കയറിൽ കെട്ടി മദ്യക്കുപ്പികൾ നൽകിയ രണ്ട് സുഹൃത്തുക്കൾ നിരീക്ഷണത്തിൽ
(adsbygoogle = window.adsbygoogle || []).push({});
പത്തനംതിട്ടയിലാണ് നിരീക്ഷണകേന്ദ്രത്തിൽ മദ്യപിച്ച് ബഹളമുണ്ടാക്കിയയാൾക്ക് കോവിഡ് സ്ഥിരീകരിച്ചത് . ഇയാൾക്ക് കയറിൽ കെട്ടി മദ്യക്കുപ്പികൾ നൽകിയെന്ന് സംശയിക്കുന്ന രണ്ട് സുഹൃത്തുക്കളെ നിരീക്ഷണത്തിലാക്കി.കഴിഞ്ഞ ദിവസം ദുബായിൽനിന്ന് എത്തി നിരീക്ഷണകേന്ദ്രത്തിൽ കഴിഞ്ഞ യുവാവിനാണ്രോഗം സ്ഥിരീകരിച്ചത്.ശനിയാഴ്ചയാണ് പരിശോധനാഫലം വന്നത്. രണ്ടു ദിവസം മുമ്പ് യുവാവ് മദ്യപിച്ച് ബഹളം വെക്കുകയും മണിക്കൂറുകളോളം ഒരു മുറിയിൽ കയറി വാതിൽ അടച്ചിരിക്കുകയും ചെയ്തു. ഒടുവിൽ ജനപ്രതിനിധികളും പോലീസും ചേർന്ന് അനുനയിപ്പിച്ച് പത്തനംതിട്ട ജില്ലാ ജനറൽ ആശുപത്രിയിലാക്കി.
(adsbygoogle = window.adsbygoogle || []).push({});
നിരീക്ഷണകേന്ദ്രത്തിനടുത്ത് ബൈക്കിൽ വന്ന രണ്ടുപേരാണ് യുവാവിന് , കെട്ടിടത്തിന്റെ പുറകുവശത്തുകൂടി കയറിൽ കെട്ടിയ പ്ലാസ്റ്റിക് കവറിനുള്ളിൽ മദ്യം കെട്ടിവെച്ച് മുകളിലേക്ക് നൽകിയത് .മദ്യം നൽകിയത് കിളിവയൽ, കുളക്കട സ്വദേശികളാണെന്ന് വിവരം ലഭിച്ച അടൂർ എസ്.ഐ. ശ്രീജിത്ത്, ഒരാളുടെ വീട്ടിലെത്തിയും മറ്റെയാളെ ഫോണിൽ വിളിച്ചും നിരീക്ഷണത്തിലിരിക്കാൻ ആവശ്യപ്പെട്ടു. മദ്യം കൈമാറാൻ ഉപയോഗിച്ച കയറിലോ കവറിലോ സ്പർശിച്ചിട്ടുണ്ടാവാമെന്നതിനാലാണിതെന്ന് എസ്.ഐ. പറഞ്ഞു.
(adsbygoogle = window.adsbygoogle || []).push({});
from Blogger http://www.ezhomelive.com/2020/07/blog-post_85.html
0 notes
ഒരു വർഷത്തേക്ക് മാസ്ക് നിർബന്ധം,സംസ്ഥാനത്ത് പകര്‍ച്ചവ്യാധി നിയമഭേദഗതി വിജ്ഞാപനമായി
തിരുവനന്തപുരം: സംസ്ഥാനത്ത് പകര്‍ച്ചവ്യാധി നിയമഭേദഗതി വിജ്ഞാപനമായി. അടുത്ത ഒരു വര്‍ഷത്തേയ്ക്ക് (അല്ലെങ്കില്‍ പുതിയ ഉത്തരവ് വരെ) ഉള്ള നിയന്ത്രണങ്ങള്‍ സംബന്ധിച്ചാണ് സര്‍ക്കാര്‍ വിജ്ഞാപനം. നിലവിലുള്ള നിയന്ത്രണങ്ങള്‍ നിയമപരമാക്കുന്നതാണ് ഭേദഗതി.
പ്രധാന നിര്‍ദേശങ്ങള്‍:
1. പൊതു സ്ഥലങ്ങളില്‍, ജോലി ചെയ്യുന്ന സ്ഥലങ്ങളില്‍, വാഹനങ്ങളില്‍, ആളുകള്‍ കൂടി ചേരുന്ന സ്ഥലങ്ങളില്‍ മാസ്ക് ധരിക്കുന്നത് നിര്‍ബന്ധo. 6 അടി അകലം പാലിക്കണം. 2. കല്യാണങ്ങള്‍ക്ക് ഒരു സമയത്ത് 50 പേരും മരണാനന്തര ചടങ്ങുകള്‍ക്ക് ഒരു സമയത്ത് 20 പേരും മാത്രം.
3. സമരങ്ങള്‍, കൂടി ചേരലുകള്‍ തുടങ്ങിയവയ്ക്ക് മുന്‍കൂര്‍ അനുമതി വേണം.
അനുമതി കിട്ടിയാല്‍ 10 പേര്‍ക്ക് മാത്രം. പങ്കെടുക്കാം.
4. പൊതു സ്ഥലങ്ങളില്‍ തുപ്പാന്‍ പാടില്ല.
5.കേരളത്തിലേയ്ക്ക് ഏതു സ്ഥലത്ത് നിന്നു വരുന്നവരും റവന്യു വകുപ്പിന്റെ ജാഗ്രത പോര്‍ട്ടലില്‍ റജിസ്റ്റര്‍ ചെയ്യണം.
from Blogger http://www.ezhomelive.com/2020/07/blog-post_50.html
0 notes
കോവിഡ് സ്ഥിരീകരിച്ചയാൾ കണ്ണൂരിലെ വീട്ടിലേക്കു മുങ്ങി ; ബൈക്കിലും ,ബസ്സിലും യാത്ര
നിരീക്ഷണത്തിൽ കഴിഞ്ഞിരുന്നയാൾ ആരോഗ്യപ്രവർത്തകരെഅറിയിക്കാതെ കണ്ണൂരിലെ വീട്ടിലേക്കു മുങ്ങി. ആരോഗ്യ വകുപ്പ് ഇടപെട്ടു കൊയിലാണ്ടിയിൽ കണ്ടെത്തിയ ഇദ്ദേഹത്തെ കണ്ണൂരിലെ ആശുപത്രിയിലേക്കു മാറ്റി. ഇന്നലെ തൃത്താലയിൽ കോവിഡ് സ്ഥിരീകരിച്ച വ്യക്തിയാണു ക്വാറന്റീൻ ലംഘിച്ചു വീട്ടിലേക്കു ബൈക്കിലും കെഎസ്ആർടിസി ബസിലുമായി യാത്ര ചെയ്തത്.
മധുരയിൽ ചെരിപ്പു കട നടത്തുന്ന കണ്ണൂർ സ്വദേശിയായ ഇദ്ദേഹവും 3 സുഹൃത്തുക്കളും കഴിഞ്ഞ 23ന് ആണു തൃത്താലയിൽ എത്തിയത്. ഒപ്പമെത്തിയ സുഹൃത്തിന്റെ വീട്ടിൽ നിരീക്ഷണത്തിൽ കഴിയുകയായിരുന്നു. 30ന് ഇരുവരും പട്ടാമ്പിയിലെത്തി സ്രവം പരിശോധനയ്ക്കു നൽകി. ഇന്നലെ രണ്ടുപേർക്കും കോവിഡ് സ്ഥിരീകരിച്ചു.
എന്നാൽ, പരിശോധനാ ഫലം അറിയിക്കാൻ വിളിക്കുമ്പോൾ ഇദ്ദേഹം വീട്ടിൽനിന്നു ബൈക്കിൽ കോഴിക്കോട്ടേക്കു പോയിരുന്നു. തുടർന്നു കോഴിക്കോട്ടുള്ള ചെരിപ്പു കടയിൽ ബൈക്ക് വച്ച ശേഷം കെഎസ്ആർടിസി ബസിൽ കണ്ണൂരേക്കു യാത്രതിരിച്ചു. പാലക്കാട് ജില്ലാ ആരോഗ്യ വിഭാഗം ഫോണിൽ ബന്ധപ്പെട്ടപ്പോൾ കൊയിലാണ്ടിയിൽ എത്തിയതായി അറിഞ്ഞതോടെ അവിടെ ഇറങ്ങാൻ ആവശ്യപ്പെട്ടു. പൊലീസിനു വിവരം കൈമാറി. തുടർന്ന് കോഴിക്കോട് ജില്ലാ നിരീക്ഷണ സംഘം എത്തി ആംബുലൻസിൽ കണ്ണൂരിലെ ആശുപത്രിയിലേക്കു കൊണ്ടുപോയി.
from Blogger http://www.ezhomelive.com/2020/07/blog-post_5.html
0 notes
കോവിഡ് 19 - കണ്ണൂർ ജില്ലയിൽ ഇന്ന് 35 പേർക്ക്, കൂടുതൽ വിവരങ്ങൾ
കണ്ണൂർ :
കണ്ണൂരിൽ ഇന്ന് കോവിഡ് 19 സ്ഥിരീകരിച്ചത് 35 പേർക്ക് ചിറ്റാരിപ്പറമ്പ് 2 കുറുമാത്തൂർ 1 കണ്ണൂർ 4 മാട്ടൂൽ 1 നാറാത്ത് 1 കോട്ടയം മലബാർ 2 കീഴല്ലൂർ 2 കുറ്റ്യാട്ടൂർ 1 ഇരിക്കൂർ 1 ആലക്കോട് 1 കുന്നോത്ത് പറമ്പ് 1 മൊകേരി 1 കൊളച്ചേരി 1 പിണറായി 1 സി.ഐ.എസ്.എഫ് 4 ആർമി 11 .
കണ്ണൂര്‍ ജില്ലയിലെ തില്ലങ്കേരി (10), ചൊക്ലി (5), ഏഴോം (7), തളിപ്പറമ്ബ് മുന്‍സിപ്പാലിറ്റി (34), മയ്യില്‍ (11), എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍.
from Blogger http://www.ezhomelive.com/2020/07/19-35.html
0 notes
മുൾമുനയിൽ കേരളം; ഇന്ന് 240 പേർക്ക് കൊവിഡ്!
(adsbygoogle = window.adsbygoogle || []).push({});
സംസ്ഥാനത്ത് ഇന്ന് 240 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. മലപ്പുറം 37, കണ്ണൂര്‍ 35, പാലക്കാട് 29, പത്തനംതിട്ട 22, ആലപ്പുഴ 20, തൃശൂര്‍ 20, തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ നിന്നുള്ള 16 പേര്‍ക്ക് വീതവും, കാസര്‍ഗോഡ് 14, എറണാകുളം 13, കോഴിക്കോട് 8, കോട്ടയം 6, ഇടുക്കി, വയനാട് ജില്ലകളില്‍ നിന്നുള്ള 2 പേര്‍ക്കുമാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് 2129 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്.
(adsbygoogle = window.adsbygoogle || []).push({});
from Blogger http://www.ezhomelive.com/2020/07/240.html
0 notes
ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ച് മൂന്ന് പേർക്ക് പരിക്ക്
പയ്യന്നൂർ :
ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ച് അച്ഛനും മക്കൾക്കും പരിക്കേറ്റു സ്കൂട്ടർ യാത്രികനായ കടന്നപ്പള്ളിയിലെ വി.എം. അബ്ദുള്ള ( 40 ) , മക്കളായ അജ്മൽ ( 11 ) , റജ്വാൻ ( 6 ) എന്നി വർക്കാണ് പരിക്കേറ്റത്.ഇന്നലെ രാത്രി ഏഴ് മണിയോടെ കാനായിയമുനാതീരത്തിന് സമീപത്താണ് അപകടം .. പരിക്കേറ്റ മൂന്നു പേരെയും പയ്യന്നൂർ സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു .
from Blogger http://www.ezhomelive.com/2020/07/blog-post_91.html
0 notes
ഷോക്കിംഗ്! കേരളത്തിൽ സമൂഹവ്യാപനം സ്ഥിരീകരിച്ച് ഐഎംഎ!
(adsbygoogle = window.adsbygoogle || []).push({});
കേരളത്തില്‍ കൊവിഡ് സമൂഹവ്യാപനം നടന്നതായി സ്ഥിരീകരിച്ച് ഐഎംഎ. ഇക്കാര്യം മുഖ്യമന്ത്രിയെ അറിയിച്ചതായി ഐഎംഎ പ്രസിഡന്റ് എബ്രഹാം വർഗീസ് മാധ്യമങ്ങളോട് വെളിപ്പെടുത്തി. കൊവിഡ് രോഗികളെ ചികിത്സിക്കാത്ത ആരോഗ്യ പ്രവർത്തകർക്ക് പോലും രോഗം വരുന്നതും എടപ്പാളില്‍ 2 ഡോക്ടർമാർക്ക് രോഗം പടർന്നതും ഉദാഹരണമായി ഐഎംഎ ചൂണ്ടിക്കാട്ടുന്നു. സംസ്ഥാനത്ത് ടെസ്റ്റുകളുടെ എണ്ണം കൂട്ടണമെന്നും ഐഎംഎ ആവശ്യപ്പെട്ടു.
(adsbygoogle = window.adsbygoogle || []).push({});
from Blogger http://www.ezhomelive.com/2020/07/blog-post_67.html
0 notes
ഞാൻ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക് : കണ്ണൂരിൽ ഡോക്ടറുടെ പീഡനത്തിനിരയായ ദളിത് യുവതിയുടെ മൊഴി പുറത്ത്
ഇരിട്ടി :
(adsbygoogle = window.adsbygoogle || []).push({}); കണ്ണൂരിൽ ഡോക്ടറുടെ പീഡനത്തിനിരയായ ദളിത് യുവതിയുടെ മൊഴി പുറത്ത്.സംഭവത്തെ കുറിച്ച് യുവതി പറയുന്നത് ഇങ്ങനെ ... ആദ്യം വിചാരിച്ചു ഡോക്ടർ എന്നെ ചികിത്സിക്കുകയാണെന്നാണ് മണിക്കൂറുകളോളം ചെവിയിൽ മരുന്ന് ഒഴിച്ച് ഭർത്താവിനൊപ്പം പുറത്തിരുന്നതിനു ശേഷമാണ് വിളിച്ചപ്പോൾ ഞാൻ അകത്തു കയറിയത് . അപ്പോഴെക്കും അവിടെയുണ്ടായിരുന്ന അറ്റൻഡറോ മറ്റാരുമുണ്ടായിരുന്നില്ല . മറ്റു രോഗികളെല്ലാം പോയി കഴിഞ്ഞതിനു ശേഷമാണ് എന്ന അകത്തേക്ക് വിളിച്ചതു തന്നെ . ആദ്യം ചെവി പരിശോധിച്ച ശേഷം ഡോക്ടർ മുഖത്തും ചെവിയുടെ ഭാഗത്തും തൊട്ടു നോക്കുകയായിരുന്നു . പിന്നിട് രോഗികൾക്കുള്ള ബെഡിൽ കിടക്കാൻ പറഞ്ഞു . ഞാൻ കണ്ണടച്ചു വെറുതെ കിടന്നു . ഇതിനിടയിൽ എന്റെ സ്വാകാര്യ ഭാഗങ്ങളിലേക്ക് അയാളുടെ കൈ ഇഴയാൻ തുടങ്ങി .
(adsbygoogle = window.adsbygoogle || []).push({}); അസ്വാഭാവികമായി എന്തോ സംഭവിക്കാൻ പോകുന്നുവെന്ന് തോന്നിയതുകൊണ്ടാണ് ഞെട്ടിയുണർന്നത് . സംഗതി സത്യം തന്നെയായിരുന്നു . അയാളുടെ ലക്ഷ്യം മറ്റൊന്നായിരുന്നു . കാമവെറി പൂണ്ട അയാളുടെ കൈകൾ തട്ടിമാറ്റി കൊണ്ട് കരച്ചിലി ടക്കാനാവാതെ ഞാൻ പുറത്തേക്ക് ഓടി . സന്ദർശകർക്കുള്ള സ്ഥലത്ത് എന്നെ കാത്തിരിക്കുന്ന ഭർത്താവിനോട് കാര്യം പറഞ്ഞു . ആദ്യം ക്ഷമാപണ രൂപത്തിൽ കെ തട്ടിപ്പോയെന്നു പറഞ്ഞ ഡോക്ടർ പിന്നീട് തർക്കം മുത്തപ്പോൾ എന്നെയും ഭർത്താവിനെയും ക്ലിനിക്കിൽ നിന്നും തള്ളിപ്പുറത്താക്കാനും കൈയേറ്റം ചെയ്യാനും നോക്കി . ഇതോടെയാണ് പൊലീസിനെ സമീപിക്കാൻ തീരുമാനിച്ചത് . തനിക്കെതിരെ നടന്ന ലൈംഗിക പീഡന ശ്രമത്തിൽ നിന്നും രക്ഷപ്പെട്ട ദളിത് യുവതി ഒരു സ്വകാര്യ വാർത്ത മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞ വാക്കുകളാണിവ . യുവതിയുടെ പരാതിയെ തുടർന്നാണ് പൊലീസ് അന്വേഷണമാരംഭിച്ചത് . ഭർത്താവിനൊപ്പം ചെവി വേദനയ്ക്ക് ചികിത്സയ്ക്കായി ക്ലിനിക്കിലെത്തിയ ദളിത് യുവതിയെ കടന്ന് പിടിച്ച് പീഡിപ്പിക്കാൻ ശ്രമിച്ച ഇ.എൻ.ടി ഡോക്ടറെ ശ്രീകണ്ഠാപുരം പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട് സംഭവത്തിന് ശേഷം ഒളിവു സങ്കേതത്തിൽ മുങ്ങിയ ഇയാളെ ഏറെ നേരത്തെ അന്വേഷണത്തിന് ശേഷമാണ് ശ്രീകണ്ഠാപുരം സി .ഐ പിടികൂടിയത്. (adsbygoogle = window.adsbygoogle || []).push({}); തളിപ്പറമ്പ് കോടതിയിൽ ഹാജരാക്കിയ . ഇയാളെ പിന്നിട് റിമാൻഡ് ചെയ്തിട്ടുണ്ട് ശ്രീകണ്ഠാപുരം നഗരത്തിൽ വർഷങ്ങളായി പ്രവർത്തിക്കുന്ന ശ്രീകണ്ഠാപുരം മെഡിക്കൽ സെന്ററിലെ ഡോക്ടർ പ്രശാന്ത് നായിക്കിനെയാണ് മലപ്പട്ടം സ്വദേശിയായ 23 കാരിയുടെ പരാതിയിൽ ശ്രീകണ്ഠാപുരം പൊലീസ് അറസ്റ്റ് ചെയ്തത് . കോടതിയിൽ ഹാജരാക്കിയ ഡോക്ടറെ പിന്നിട് റിമാൻഡ് ചെയ്ത കഴിഞ്ഞ ചൊവ്വാഴ്ചയാണ് മലപ്പട്ടം സ്വദേശിനിയായ ദളിത് യുവതി ചെവി വേദനയുമായി ക്ലിനിക്കിലെത്തിയത് . രാവിലെ 11 മണിയോടെ എത്തിയ യുവതിയെ ചെവിയിൽ മരുന്നൊഴിച്ചതിന് ശേഷം ഡോക്ടർ കാത്തിരിക്കാൻ ആവശ്യപ്പെട്ടു .പരിശോധനയുടെ ഭാഗമാണെന്ന് കരുതിയ യുവതി ആദ്യം പ്രതികരിച്ചില്ല . എന്നാൽ കാര്യങ്ങൾ മറ്റൊരു രീതിയിലേക്ക് പോകുന്നുവെന്ന് കണ്ടതോടെ നിലവിളിച്ചു കൊണ്ട് ഡോക്ടറുടെ കൈതട്ടിമാറ്റി പുറത്തേക്ക് ഓടി രക്ഷപെടുകയായിരുന്നു.ബഹളം വച്ച് ഇറങ്ങിയോടി യുവതി പുറത്തുണ്ടായിരുന്ന ഭർത്താവിനോട് വിവരം പറഞ്ഞു . ചോദ്യം ചെയ്യാൻ എത്തിയ ഭർത്താവിനെ ഡോക്ടർ കയ്യേറ്റം ചെയ്തുവെന്നും യുവതി പറഞ്ഞു . ഇതേ തുടർന്ന് ക്ലിനിക്കിൽ ചെറിയ രീതിയിൽ സംഘർഷമുണ്ടായി . പിന്നീട് ശ്രീകണ്ഠാപുരം പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു . പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം ഡോക്ടർക്കെതിരെ കേസെടുത്തു . ഇതോടെ ഇയാൾ ഒളിവിൽ പോയി . എന്നാൽ സംഭവത്തിൽ പൊലീസ് ഡോക്ടറെ രക്ഷിക്കാൻ ശ്രമിക്കുന്നുവെന്നാരോപിച്ച് ഡിവൈഎഫ്ഐയുടെ നേതൃത്വത്തിൽ പ്രതിഷേധം നടത്തിയതോടെയാണ് പൊലീസ് വെള്ളിയാഴ്ച്ച വൈകുന്നേരത്തോടെ അറസ്റ്റ് ചെയ്തത് .മുമ്പ് ബംഗളൂരുവിൽ നിന്നും കേരളത്തിലെത്തിയ പ്രശാന്ത് നായിക് പയ്യാവൂർ കോഴിത്തുറ , ചുണ്ടപ്പറമ്പ് , കുറുമാത്തൂർ എന്നിവിടങ്ങളിലൊക്കെ ജോലി ചെയ്തിട്ടുണ്ട് . ഒരു സ്ത്രീയുടെ വീട്ടിൽ അതിക്രമിച്ച് കടന്നതിന് പയ്യാവൂരടക്കം കണ്ണൂരിലെ വിവിധ സ്റ്റേഷനുകളിലായി ഇയാൾക്കെതിരെ നാലു ക്രിമിനൽ കേസുകൾ നേരത്തെ ഉണ്ടായിരുന്നു . ഇതിനിടെയാണ് പരിശോധനക്കായി ക്ലിനിക്കിലെത്തിയ യുവതിയെ മാനഭംഗപ്പെടുത്താൻ ശ്രമിച്ചത് .
(adsbygoogle = window.adsbygoogle || []).push({});
from Blogger http://www.ezhomelive.com/2020/07/blog-post_10.html
0 notes