മലയാള മാധ്യമങ്ങളിലെ അറിയേണ്ടതെന്ന് തോന്നുന്ന വാർത്തകൾ ഒരുമിച്ച് ഒരിടത്ത്!!!
Don't wanna be here? Send us removal request.
Text
മധുവിനെ മര്‍ദ്ദിച്ച് കൊന്ന സംഭവം: ഹൈകോടതി സ്വമേധയാ കേസെടുക്കും:-
അട്ടപ്പാടിയില്‍ ആദിവാസി യുവാവ് മധു കൊല്ലപ്പെട്ട സംഭവത്തിൽ ഹൈകോടതി സ്വമേധയാ കേസെടുക്കും. ജസ്റ്റിസ് കെ സുരേന്ദ്ര മോഹൻ ചീഫ് ജസ്റ്റിസിന് നൽകിയ കത്ത് ഹരജിയായി പരിഗണിച്ചാണ് കേസെടുക്കുന്നത്. പരിഷ്‌കൃത സമൂഹത്തിന് നാണക്കേടുണ്ടാക്കിയ സംഭവത്തിൽ ഇടപെടണമെന്ന് ആവശ്യപ്പെട്ടാണ് കത്ത്. കത്ത് പരിഗണിച്ച ചീഫ് ജസ്റ്റിസ് വിഷയം പൊതുതാൽപര്യ ഹരജിയായി കോടതി മുമ്പാകെ എത്ത���ക്കാൻ നിർദേശിച്ചു.
അരിയടക്കം ഭക്ഷണ പദാർഥങ്ങൾ ചെറിയ തോതിൽ മോഷ്ടിച്ചെന്ന പേരിൽ യുവാവിനെ അടിച്ചുകൊന്ന സംഭവം സമൂഹത്തിലെ മൂല്യച്യുതിക്ക് ഉദാഹരണമാണെന്ന് ചൂണ്ടിക്കാട്ടിയാണ് കെൽസ ചെയർമാനായ ജസ്റ്റിസ് സുരേന്ദ്ര മോഹൻ കത്ത് നൽകിയത്. സമ്പൂർണ സാക്ഷരരെന്ന് അഭിമാനിക്ക��ന്ന മലയാളികള്‍ക്ക് നാണക്കേടാണ് ഈ സംഭവം. കോടതി ഇടപെട്ട് തിരുത്തൽ നടപടികൾ നിർദേശിക്കേണ്ടത് അനിവാര്യമാണ്. സർക്കാർ ഏജൻസികൾ മുഖേന ആദിവാസി മേഖലകളിൽ നടപ്പാക്കുന്നുവെന്ന് പറയുന്ന ഒട്ടേറെ ക്ഷേമ പദ്ധതികളുണ്ട്. മറ്റ് സംഘടനകളുമായി ചേർന്നും ഈ മേഖലകളിൽ ദാരിദ്ര്യ നിർമാർജന പദ്ധതികളുണ്ട്.
എന്നിട്ടും ഭക്ഷിക്കാൻ ഒന്നുമില്ലാത്തത് കൊണ്ട് മധു ഭക്ഷണ പദാർഥങ്ങൾ മോഷ്ടിച്ചത് സത്യമെങ്കിൽ സർക്കാർ നടപ്പാക്കുന്ന പദ്ധതികൾ ഫലം കാണുന്നില്ലെന്നാണ് വ്യക്തമാകുന്നതെന്ന് കത്തിൽ പറയുന്നു. തുടർന്നാണ് കത്ത് ഹരജിയായി പരിഗണിച്ച് ഹൈകോടതി സ്വമേധയാ കേസെടുക്കുന്നത്.
0 notes
Text
പ്രവാസിയുടെ ആത്മഹത്യ: എഐവൈഎഫ് നേതാവ് അറസ്റ്റില്‍:-
കൊല്ലം ഇളമ്പലില്‍ പ്രവാസി ആത്മഹത്യ ചെയ്ത സംഭവത്തിൽ എഐവൈഎഫ് മണ്ഡലം പ്രസിഡന്റിനെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു. തുടര്‍ന്ന് അറസ്റ്റ് രേഖപ്പെടുത്തി. ഇളമ്പില്‍ മണ്ഡലം പ്രസിഡന്റ് എംഎസ് ഗിരീഷിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ആത്മഹത്യാ പ്രേരണാകുറ്റം ചുമത്തിയാണ് അറസ്റ്റ്. പത്തനാപുരം സിഐയുടെ നേതൃത്വത്തിലാണ് ചോദ്യം ചെയ്തത്. സംഭവത്തിൽ എഐവൈഎഫ് പ്രവർത്തകർക്ക് എതിരെ ബന്ധുക്കള്‍ മൊഴി നല്‍കിയിരുന്നു. എഐവൈഎഫ് പ്രവർത്തകർ സുഗതനെ മാനസികമായി പീഡിപ്പിച്ചു എന്നാണ് മകൻ സുനിൽ പൊലീസിന് മൊഴി നൽകിയിരിക്കുന്നത്. മൊഴിയുടെ അടിസ്ഥാനത്തിൽ അസ്വാഭാവിക മരണത്തിനു കുന്നിക്കോട് പൊലീസ് കേസെടുത്തിരുന്നു.
പുനലൂർ സ്വദേശി സുഗതനെ കഴിഞ്ഞ ദിവസം പുലർച്ചെയാണ് വർക്ക് ഷോപ്പ് ഷെഡിന്റെ ഉള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. കടബാധ്യത മൂലം സുഗതൻ ആത്മഹത്യ ചെയ്തുവെന്നാണ് പ്രാഥമിക നിഗമനം. ഇരുപത്തിയഞ്ച് വർഷത്തോളം ഗൾഫിൽ ജോലി ചെയ്ത സുഗതൻ മുഴുവൻ സമ്പാദ്യവും ഉപയോഗിച്ച് ഇളമ്പലിൽ ഒരു വർക്ക് ഷോപ്പ് നിർമിച്ചിരുന്നു. മറ്റൊരാളുടെ ഭൂമി പാട്ടത്തിനു എടുത്തായിരുന്നു നിർമാണം. എന്നാൽ നിർമാണം പൂർത്തിയായതിനു പിന്നാലെ സ്ഥലം വയൽ നികത്തിയതാണെന്ന് ആരോപിച്ച് എഐവൈഎഫ് പ്രവർത്തകർ കൊടി നാട്ടി വർക്ക് ഷോപ്പിന്റെ പ്രവർത്തനം തടയുകയും ചെയ്തു. ഇതോടെയാണ് സുഗതൻ കടക്കെണിയിൽ കുടുങ്ങിയത്. സുഗതനോട് ചില നേതാക്കൾക്ക് വ്യക്തിവിരോധം ഉണ്ടായിരുന്നുവെന്നും ഇതിനെ തുടർന്ന് എഐവൈഎഫ് സുഗതനെ ഉപദ്രവിക്കാൻ ശ്രമിച്ചു എന്നുമാണ് മകൻ സുനിൽ നൽകിയിരിക്കുന്ന മൊഴി.
0 notes
Text
ഷുഹൈബ് വധക്കേസില്‍ മാധ്യമങ്ങളെ തെറിവിളിച്ച് സിപിഎം.
ഷുഹൈബ് വധക്കേസില്‍ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്ത മാധ്യമങ്ങള്‍ക്കെതിരെ സിപിഎം. മാധ്യമ പ്രവര്‍ത്തകരെ കേട്ടാലറക്കുന്ന ഭാഷയില്‍ അധിക്ഷേപിച്ച് ജില്ലയില്‍ ഉടനീളം ഫ്ലക്സ് ബോര്‍ഡുകള്‍ സ്ഥാപിച്ചു. സിപിഎം അനുകൂല സൈബര്‍ ഗ്രൂപ്പുകളില്‍ മാധ്യമ പ്രവര്‍ത്തകരെ പേരെടുത്ത് പറഞ്ഞ് അക്രമിക്കാനുള്ള ആഹ്വാനം തുടരുന്നതിനിടെയാണ് വ്യാപകമായി ഫ്ലക്സ് ബോര്‍ഡുകള്‍ പ്രത്യക്ഷപ്പെട്ടത്.
സിപിഎം പ്രവര്‍ത്തകര്‍ കൊല്ലപ്പെടുമ്പോള്‍ മാധ്യമങ്ങള്‍ മൌനം പാലിക്കുന്നു എന്ന ആരോപണം ഉന്നയി��്കുന്ന പോസ്റ്ററുകളാണ് കണ്ണൂര്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ സ്ഥാപിച്ചിരിക്കുന്നത്. അങ്ങേയറ്റം മോശം ഭാഷയില്‍ എഴുതിയ പോസ്റ്ററുകള്‍ സിപിഎമ്മിന്റെ പേരില്‍ തന്നെയാണ് തയാറാക്കിയിരിക്കുന്നത്. ഷുഹൈബ് വധം റിപ്പോര്‍ട്ട് ചെയ്ത റിപ്പോര്‍ട്ടര്‍ ചാനലിലെ വനിതാ മാധ്യമ പ്രവര്‍ത്തക ടിവി വിനീതയെയും സിവില്‍ പൊലീസ് ഉദ്യോഗസ്ഥനായ ഭര്‍ത്താവിനെയും ക്വാര്‍ട്ടേഴ്സില്‍ കയറി ആക്രമിക്കാന്‍ ആഹ്വാനം ചെയ്ത് എആര്‍ ക്യാമ്പിലെ സിപിഎം അനുകൂല പൊലീസുകാരുടെ വാട്ട്സ് ആപ്പ് ഗ്രൂപ്പില്‍ കഴിഞ്ഞ ദിവസം ചര്‍ച്ച നടന്നിരുന്നു. ഇതിന് പിന്നാലെ ഇരുവരുടെയും ചിത്രങ്ങള്‍ സഹിതം വ്യാപക പ്രചാരണവും നടക്കുന്നുണ്ട്. വിനീതയെയും ഭര്‍ത്താവിനെയും അധിക്ഷേപിച്ച് കഴിഞ്ഞ ദിവസം സിപിഎം മുഖപ്പത്രവും വാര്‍ത്ത പ്രസിദ്ധീകരിച്ചിരുന്നു. ഇതിനെതിരെ ജില്ലാ പൊലീസ് മേധാവിക്ക് നല്‍കിയ പരാതിയില്‍ ക്രൈംബ്രാഞ്ച് ഡിവൈഎസ്‍പി ഇന്ന് വിനീതയില്‍ നിന്ന് മൊഴിയെടുത്തു. മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരായ നീക്കത്തിനെതിരെ അടിയന്തര നടപടി ആവശ്യപ്പെട്ട് കെയുഡബ്ല്യുജെ ജില്ലാ ഘടകം ഡിജിപിക്ക് പരാതി നല്‍കി.
0 notes
Text
കയ്യാങ്കളി കേസ് പിന്‍വലിച്ചില്ലെന്ന് സര്‍ക്കാര്‍; പിന്‍വലിച്ചുകൊണ്ടുള്ള ഉത്തരവ് പുറത്ത്
നിയമസഭയിലെ കയ്യാങ്കളി കേസ് പിന്‍വലിക്കാനുള്ള തീരുമാനത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്നോട്ടുപോയതിന് പിന്നാലെ കേസ് പിന്‍വലിച്ചുകൊണ്ട് സര്‍ക്കാര്‍ ഇറക്കിയ ഉത്തരവ് പുറത്തുവന്നു. ആറ് സിപിഎം എംഎല്‍എമാര്‍ പ്രതികളായ നിയമസഭയിലെ കയ്യാങ്കളി കേസ് പിന്‍വലിക്കാന്‍ സര്‍ക്കാര്‍ ഉത്തരവിറക്കിയത് ഈ മാസം ഒമ്പതിനാണ്. കേസില്‍ പ്രതിയായ വി ശിവന്‍കുട്ടിയുടെ അപേക്ഷയുടെ അടിസ്ഥാനത്തിലായിരുന്നു നടപടി. കേസ് പിന്‍വലിക്കാനുള്ള ഉത്തരവിന്റെ പകര്‍പ്പ് മീഡിയവണിന് ലഭിച്ചു.
കേസ് പിന്‍വലിക്കുന്നതിനെതിരെ ശക്തമായ പ്രതിഷേധമാണ് പ്രതിപക്ഷം ഉയര്‍ത്തിയത്. കോടതിയില്‍ തടസവാദം സമര്‍പ്പിക്കാനും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല തീരുമാനിച്ചു. ബിജെപിയും നിയമനടപടിയുമായി മുന്നോട്ട് പോയി. ഇതിനിടെ തിരുവനന്തപുരം സിജെഎം കോടതി കേസ് ഇന്ന് പരിഗണിച്ചപ്പോള്‍ കേസ് പിന്‍വലിക്കുന്ന കാര്യം പ്രോസിക്യൂഷന്‍ സര്‍ക്കാരിനെ അറിയിച്ചില്ല. കേസ് പിന്‍വലിക്കാത്ത സാഹചര്യത്തില്‍ പ്രതിപക്ഷനേതാവ് സമര്‍പ്പിച്ച തടസവാദ ഹരജി സ്വീകരിക്കേണ്ട ആവശ്യമില്ലെന്ന് കോടതി പറഞ്ഞു. പ്രതികളായ എല്ലാ എംഎല്‍എമാരോടും ഏപ്രില്‍ 21 ന് ഹാജരാകാനും കോടതി ആവശ്യപ്പെട്ടു. എല്ലാവര്‍ക്കും കുറ്റപത്രം വായിച്ച് കേള്‍പ്പിക്കേണ്ടതുണ്ടെന്ന��ം കോടതി പറഞ്ഞു.
പ്രതിപക്ഷം തടസവാദ ഹരജി സമര്‍പ്പിച്ച സാഹചര്യത്തില്‍ കോടതിയുടെ ഭാഗത്ത് നിന്ന് പ്രതികൂല നിലപാട് ഉണ്ടാകുമെന്ന വിലയിരുത്തലിലാണ് കേസ് പിന്‍വലിക്കാനുള്ള ഉത്തരവ് ഇറക്കിയിട്ടും നടപടിയില്‍ നിന്ന് സര്‍ക്കാര്‍ പിന്‍വാങ്ങിയത്. കെഎം മാണിയുടെ ബജറ്റവതരണം തടസപ്പെടുത്താനുള്ള ശ്രമത്തിനിടെ നടന്ന അക്രമത്തില്‍ ആറ് സിപിഎം എംഎല്‍എമാരെ പ്രതിചേര്‍ത്താണ് കേസെടുത്തത്. മന്ത്രി കെടി ജലീല്‍, ഇപി ജയരാജന്‍, വി ശിവന്‍കുട്ടി, കെ അജിത്, കെ കുഞ്ഞമ്മദ്, സികെ സദാശിവന്‍ എന്നിവരായിരുന്ന കേസിലെ പ്രതികള്‍.
0 notes
Text
നെടുമ്പാശ്ശേരിയില്‍ ബാഗേജ് കവര്‍ച്ച; ആഢംബര വാച്ച് ഉള്‍പ്പെടെയുള്ള വസ്തുക്കള്‍ നഷ്ടപ്പെട്ടു
നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയ യാത്രക്കാരന്റെ ബാഗേജ് കുത്തി തുറന്ന് കവർച്ച നടത്തിയതായി പരാതി. ഷാർജയിൽ നിന്ന് ഇന്നലെ വൈകിട്ട് എയർ അറേബ്യ വിമാനത്തിൽ വന്നിറങ്ങിയ ചാവക്കാട് സ്വദേശി നൗഷാദിന്റെ സാധനങ്ങളാണ് മോഷ്ടിക്കപ്പെട്ടത്. ആഢംബര വാച്ച് ഉള്‍പ്പെടെയുള്ള വസ്തുക്കള്‍ നഷ്ടപ്പെട്ടു.
ഷാർജയിൽ നിന്ന് നെടുമ്പാശ്ശേരിയിലെത്തി ലഗേജ് കിട്ടിയപ്പോഴാണ് ബാഗ് കുത്തിതുറന്ന നിലയിൽ കണ്ടത്. ബാഗ് പൂട്ട് പൊളിച്ചാണ് കവർച്ച നടത്തിയിരിക്കുന്നത്.ബന്ധുവിന് വിവാഹ സമ്മാനം നൽകാനായി 3500 ദിർഹം നൽകി വാങ്ങിയ വാച്ചടക്കം നിരവധി സാധനങ്ങൾ മോഷണം പോയെന്ന് ചാവക്കാട് സ്വദേശി നൗഷാദ് പറഞ്ഞു.
പരാതിപ്പെട്ടപ്പോൾ ഷാർജയിൽ നിന്നായിരിക്കാം മോഷണം നടന്നതെന്ന ഒഴുക്കൻ മറുപടി മാത്രമാണ് വിമാന കമ്പനി അധികൃതർ നൽകിയതെന്ന് നൗഷാദ് പറയുന്നു. വിമാന കമ്പനിക്കും പൊലീസിനും പരാതി നൽകി നടപടിക്കായി കാത്തിരിക്കുകയാണ് സിനിമ പ്രവർത്തകൻ കൂടിയായ നൗഷാദ്.
0 notes
Text
സിബിഐയെ ഉപയോഗിച്ച് സിപിഎമ്മിനെ തകര്‍ക്കാനുള്ള ബിജെപി ശ്രമത്തിന് കോണ്‍ഗ്രസ് ചൂട്ടുപിടിക്കുന്നു: കോടിയേരി
സിബിഐയെ ഉപയോഗിച്ച് സിപിഎമ്മിനെ തകര്‍ക്കാനുള്ള ബിജെപി ശ്രമത്തിന് കോണ്‍ഗ്രസ് ചൂട്ടുപിടിക്കുകയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഷുഹൈബ് വധക്കേസില്‍ ഗൂഢാലോചനയോ അന്താരാഷ്ട���ര ബന്ധങ്ങളോ ഇല്ല. പിന്നെ എന്തിനാണ് സിബിഐ അന്വേഷണം ആവശ്യപ്പെടുന്നതെന്ന് കോണ്‍ഗ്രസ് വിശദീകരിക്കണം. തെളിവുകള്‍ എന്തെങ്കിലുമുണ്ടെങ്കില്‍ ഷുഹൈബിന്‍റെ കുടുംബം അന്വേഷണ ഏജന്‍സിയെ ഏല്‍പ്പിക്കട്ടെയെന്നും കോടിയേരി കോഴിക്കോട് പറഞ്ഞു.
0 notes
Text
#NewsToday #MLNews സഞ്ചാരികളെ ആകര്‍ഷിക്കാന്‍ കെ.ടി.ഡി.സിയുടെ ആഢംബര ബസ്സുകള്‍.
സഞ്ചാരികള്‍ക്ക് ടൂറടിക്കാന്‍ ഇനി കെ.ടി.ഡി.സിയുടെ ആഢംബര ബസ്സുകള്‍. തെരഞ്ഞെടുത്ത കേന്ദ്രങ്ങളിലേക്ക് ടൂര്‍ പാക്കേജ് നല്‍കുന്ന മൂന്ന് ആഢംബര ബസ്സുകള്‍ കെ.ടി.ഡി.സി നിരത്തിലിറങ്ങി. ആദ്യ ഘട്ടത്തില്‍ തിരുവനന്തപുരം, കൊച്ചി എന്നിവിടങ്ങളില്‍ തുടങ്ങുന്ന പദ്ധതി പിന്നീട് മറ്റിടങ്ങളിലേക്കും വ്യാപിപ്പിക്കും. തിരുവനന്തപുരത്തേക്ക് രണ്ടും കൊച്ചിയിലേക്കുള്ള ഒരുബസ്സുമാണ് ഇന്ന് നിരത്തിലിറക്കിയത്. ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഫ്ലാഗ് ഓഫ് ചെയ്തു.
തിരുവനന്തപുരത്തെ ടൂറിസം കേന്ദ്രങ്ങളിലേക്ക് ചൊവ്വ, ബുധന്‍, വ്യാഴം, വെള്ളി ദിവസങ്ങളിലെ ടൂറിന് 899രൂപയാണ് ഒരാള്‍ക്ക് ചാര്‍ജ്. തിങ്കള്‍ ഒഴികെ ദിവസങ്ങളില്‍ കന്യാകുമാരി യാത്രയ്ക്ക് 1500രൂപയും. 2655 രൂപയുടെ റിഫ്രഷിംഗ് പൊന്മുടി പാക്കേജില്‍ കെ.ടി.ഡി.സി ഹോട്ടലായ പൊന്മുടി ഗോള്‍ഡന്‍ പീക്കില്‍ താമസ സൗകര്യവും ഒരുക്കും.
ബോള്‍ഗാട്ടി പാലസ്, മട്ടാഞ്ചേരി, ഫോര്‍ട്ട് കൊച്ചി,തുടങ്ങിയവയുള്‍പ്പെട്ട കൊച്ചി പാക്കേജിനും ചെറായി ബീച്ചുള്‍പ്പെട്ട അള്‍ട്ടിമേറ്റ് കൊച്ചി ടൂര്‍ പാക്കേജി��ും 1000 രൂപ വീതമാണ് ചാര്‍ജ്. 24സീറ്റുകളുള്ള ലക്ഷ്വറി ബസുകളില്‍ പരിശീലനം ലഭിച്ച ഗൈഡുകളും ഉണ്ടാകും. സ്ഥലങ്ങളെ കുറിച്ച വിവരങ്ങള്‍ മൂന്ന് ഭാഷകളില്‍ വിവരിക്കുന്നതിനും സംവിധാനമുണ്ട്. കന്യാകുമാരിയിൽ, മുഴുപ്പിലങ്ങാട്, കുമരകം എന്നിവിടങ്ങൾക്ക് ഹോട്ടലുകൾക്ക് ഭരണാനുമതി നൽകിയിട്ടുണ്ടെന്ന് ടൂറിസം മന്ത്രി അറിയിച്ചു.
0 notes
Text
#NewsToday #MLNews 11,360 കോടിയുടെ പിഎന്‍ബി തട്ടിപ്പ് പുറത്തുകൊണ്ടുവന്നത് പുതുതായി നിയമനം നേടിയയാൾ!
ഇന്ത്യന്‍ ബാങ്കിംങ് മേഖല��ിലെ ഏറ്റവും വലിയ തട്ടിപ്പുകളിലൊന്ന് പുറത്തുവന്നതിന്റെ പ്രധാന കാരണങ്ങളിലൊന്ന് ഗോകുല്‍ നാഥ് ഷെട്ടിയെന്ന ഉദ്യോഗസ്ഥന്റെ വിരമിക്കലായിരുന്നു. പഞ്ചാബ് നാഷണല്‍ ബാങ്കിലെ ഈ വിരമിച്ച ജീവനക്കാരന്റെ കൂടി ഒത്താശയിലാണ് വജ്ര വ്യാപാരിയായ നീരവ് മോഡി കോടികളുടെ തട്ടിപ്പ് നടത്തിയത്. പകരമെത്തിയ ജീവനക്കാരന്‍ ബാങ്കിലെ തട്ടിപ്പ് തിരിച്ചറിയുകയും രണ്ട് ബാങ്ക് ജീവനക്കാര്‍ക്കെതിരെ മേലുദ്യോഗസ്ഥര്‍ക്ക് പരാതി നല്‍കുകയും ബാങ്ക് അധികൃതര്‍ പരാതി സിബിഐക്ക് കൈമാറുകയും ചെയ്തതോടെയാണ് പിഎന്‍ബി തട്ടിപ്പ് പുറംലോകം അറിയുന്നത്.
പുതുതായി നിയമിതനായ ഉദ്യോഗസ്ഥന്റെ പരാതി പിഎന്‍ബി വഴി ജനുവരി 29നാണ് സിബിഐക്ക് ലഭിക്കുന്നത്. ജനുവരി 31ന് തന്നെ സിബിഐ പരാതിയില്‍കേസ് രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു. അതിനും ഏറെ മുമ്പ് ജനുവരി ഒന്നിന് നീരവ് മോദി രാജ്യം വിട്ടു. നീരവ് മോദിക്കും പരാതിയിലെ രണ്ട് ബാങ്ക് ജീവനക്കാര്‍ക്കുമെതിരെ സിബിഐ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്.
2011 മുതല്‍ പഞ്ചാബ് നാഷണല്‍ ബാങ്കിലെ ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ ഉള്‍പ്പടെയുള്ളവരുടെ സഹായത്തിലാണ് തട്ടിപ്പ് അരങ്ങേറിയതെന്നാണ് സൂചന. 280 കോടിയുടെ തട്ടിപ്പു വാര്‍ത്തയാണ് ആദ്യം പുറത്തുവരുന്നത്. ഫെബ്രുവരി അഞ്ചിന് നീരവ് മോദിക്കും ഭാര്യ എമിക്കും സഹോദരന്‍ നിഷാലിനും ഒരു ബിസിനസ് പങ്കാളിക്കുമെതിരെയാണ് 280.70 കോടിയുടെ തട്ടിപ്പ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഈ സംഭവത്തില്‍ പത്ത് ജീവനക്കാരെ പിഎന്‍ബി സസ്‌പെന്‍ഡ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് 11,500 കോടിയുടെ അനധികൃത തട്ടിപ്പ് ഇടപാട് വിവരം പുറത്തുവരുന്നത്.
കഴിഞ്ഞ ജനുവരി നാലിന് നീരവ് മോദിയുടെ കമ്പനി പുതിയ വായ്പക്കായി അപേക്ഷ നല്‍കിയതോടെയാണ് ഈ വമ്പന്‍ തട്ടിപ്പ് പുറത്തറിയുന്നത്. ഇറക്കുമതി ബില്ലുകളില്‍ പണം നല്‍കുന്നതിന് 280 കോടി രൂപയ്ക്ക് ലെറ്റര്‍ ഓഫ് അണ്ടര്‍ടേക്കിംങ്(എല്‍ഒയു) അനുവദിക്കണമെന്നായിരുന്നു നീരവ് മോദിയുടെ കമ്പനിയുടെ അപേക്ഷ.
സാധാരണനിലയില്‍ ഇത്തരം എല്‍ഒയുകള്‍ക്ക് പരിധിയോ ജാമ്യമായി ആസ്തികളോ നിക്ഷേപമോ തിരിച്ചടവ് രേഖകളോ കാണിക്കുക പതിവുണ്ട്. ഇക്കാര്യം ശ്രദ്ധയില്‍ പെടുത്തിയപ്പോള്‍ തങ്ങള്‍ക്ക് ബാങ്ക് സാമ്പത്തിക പരിധി വെച്ചിട്ടില്ലെന്നും തിരിച്ചടവ് രേഖകളൊന്നും കാണിക്കാതെ തന്നെ നേരത്തെ ലെറ്റര്‍ ഓഫ് അണ്ടര്‍ ടേക്കിംങ് അനുവദിച്ചിട്ടുണ്ടെന്നും നീരവ് മോദിയുടെ കമ്പനി അധികൃതകര്‍ അറിയിച്ചു. എന്നാല്‍ ബാങ്കിന്റെ ഔദ്യോഗിക രേഖകളിലൊന്നും തന്നെ ഇത്തരം ഇടപാടുകള്‍ രേഖപ്പെടുത്തിയിരുന്നില്ല. ഇതോടെയാണ് തട്ടിപ്പിനുള്ള സാധ്യത തെളിയുന്നതും ജീവനക്കാരന്‍ മേലുദ്യോഗസ്ഥര്‍ക്ക് പരാതി നല്‍കുന്നതും. പിഎന്‍ബി അധികൃതര്‍ ഇക്കാര്യത്തില്‍ കൂടുതല്‍ അന്വേഷണം നടത്തിയപ്പോള്‍ തട്ടിപ്പ് തെളിഞ്ഞതോടെ സിബിഐക്ക് പരാതി നല്‍കുകയായിരുന്നു.
2017 മെയിലാണ് ഗോകുല്‍ നാഥ് ഷെട്ടിയെന്ന ഉദ്യോഗസ്ഥന്‍ പിഎന്‍ബിയില്‍ നിന്നും വിരമിക്കുന്നത്. 2010 മുതല്‍ ഫോറിന്‍ എക്‌സ്‌ചേഞ്ച് വിഭാഗത്തിലാണ് ഇയാള്‍ ��ോലിയെടുത്തിരുന്നത്. മനോജ് കാരാട്ട് എന്ന ജീവനക്കാരനുമൊത്ത് ചേര്‍ന്ന് നീരവ് മോദിയുടെ കമ്പനിക്ക് ലെറ്റര്‍ ഓഫ് അണ്ടര്‍ ടേക്കിംങ് നിര്‍മ്മിച്ചു നല്‍കിയെന്നാണ് ആരോപണം. തട്ടിപ്പ് വെളിച്ചത്തുവരാതിരിക്കാന്‍ ഇത്തരം എല്‍ഒയുകള്‍ ബാങ്കിന്റെ ഔദ്യോഗികരേഖകളില്‍ രേഖപ്പെടുത്തിയിരുന്നില്ല.
2011 മുതല്‍ നീരവ് മോദിയുടെ കുടുംബവും ബിസിനസ് പങ്കാളികളും ഇത്തരം എല്‍ഒയുകള്‍ ഉപയോഗിച്ച് മറ്റു ബാങ്കുകളില്‍ നിന്നും വായ്പകള്‍ എടുക്കുകയും കൃത്യമായി അടക്കുകയും ചെയ്തിരുന്നു. നീരവ് മോദിയുടെ ഫയര്‍ സ്റ്റാര്‍ ഡയമണ്ട്‌സിന്റെ ഹോങ്കോങ് ശാഖയുമായി ബന്ധപ്പെട്ടാണ് യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ, അലഹാബാദ് ബാങ്ക്, ആക്‌സിസ് ബാങ്ക് എന്നിവ വായ്പ അനുവദിച്ചത്. എല്‍ഒയു എന്നത് ഏതൊരു ബാങ്കിന്റേയും വിശ്വാസ്യ പത്രമാണ്. സ്വാഭാവികമായും കാര്യമായ അന്വേഷണം നടത്താതെ ബാങ്കുകള്‍ നീരവ് മോദിയെ പോലുള്ള ശതകോടീശ്വരനായ ഒരു ഉപഭോക്താവിന്റെ കമ്പനിക്ക് വായ്പകള്‍ അനുവദിച്ചു. എന്നാല്‍ ഈ ജനുവരി അവസാനത്തോടെ വായ്പ മുടങ്ങിയതോടെ ഈ ബാങ്കുകളുടെ ഹോങ്കോങ് ശാഖകള്‍ പിഎന്‍ബിയെ സമീപിച്ചു. എന്നാല്‍ ഈ എല്‍ഒയുകള്‍ക്ക് ബാങ്കിന് ഉത്തരവാദിത്വമില്ലെന്ന് പിഎന്‍ബി നിലപാട് സ്വീകരിച്ചതോടെ തട്ടിപ്പ് പുറത്തായി.
0 notes
Text
#NewsToday #MLNews സംസ്ഥാനങ്ങളിലെ സാഹചര്യം കണക്കിലെടുത്ത് തിരഞ്ഞെടുപ്പ് ധാരണകളാകാമെന്ന് സുധാകര റെഡ്ഢി.
സംസ്ഥാനങ്ങളിലെ സാഹചര്യം കണക്കിലെടുത്ത് തിരഞ്ഞെടുപ്പ് ധാരണകളാകാമെന്ന് സി.പി.ഐ ദേശിയ സെക്രട്ടറി എസ് സുധാകര റെഡ്ഢി. രാജ്യത്തിന് മൊത്തത്തില്‍ പൊതുവായ ഒരു അടവ് നയം സാധ്യമല്ല. ആര്‍.എസ്.എസ് വര്‍ഗീയതക്കെതിരെ എല്ലാ മതേതര ജനാധിപത്യ ശക്തികളെയും അണിനിരത്തണമെന്നും സുധാകര റെഡ്ഢി പറഞ്ഞു.
0 notes
Text
#NewsToday #MLNews ചെക്ക് കേസ് ഒത്തുതീര്‍പ്പാക്കി; ബിനോയ് ഉടന്‍ നാട്ടിലെത്തും.
ബിനോയ് കോടിയേരി പ്രതിയായ സാമ്പത്തിക തട്ടിപ്പ് കേസ് ഒത്തുതീർന്നു. പണം നഷ്ടപ്പെട്ട യുഎഇ പൗരന് നഷ്ടപരിഹാര തുക കൈമാറിയതോടെയാണ് ഇതുമായി ബന്ധപ്പെട്ട എല്ലാ നിയമ നടപടികളും അവസാനിക്കുന്നത്. യാത്രാവിലക്കിനെ തുടർന്ന് യുഎഇയിൽ കുടുങ്ങിയ ബിനോയി കോടിയേരി ദിവസങ്ങൾക്കകം നാട്ടിലേക്ക് മടങ്ങും.
പ്രമുഖ പ്ര��ാസി വ്യവസായിയുടെ ഇടപെടലിനെ തുടർന്നാണ് പ്രശ്നപരിഹാരം സാധ്യമായത്. പണം ലഭിക്കുകയാണെങ്കിൽ സിവിൽ കേസ് നൽകുന്നതുൾപ്പെടെ എല്ലാ നടപടികളിൽ നിന്നും പിൻവാങ്ങാമെന്ന് ഹരജിക്കാരനായ യുഎഇ പൗരൻ ഹസൻ ഇസ്മായിൽ അൽ മർസൂഖി വ്യക്തമാക്കിയിരുന്നു. 1.72 കോടി രൂപയുടെ ചെക്ക് കേസിലാണ് ബിനോയിക്ക് യാത്രാവിലക്കുണ്ടായത്. ഈ തുക മാത്രമാണോ അതല്ല കൂടുതൽ തുക കൈമാറിയോ എന്ന കാര്യം വെളിപ്പെടുത്താൻ ബന്ധപ്പെട്ടവർ തയ്യാറായില്ല.
13 കോടി രൂപ തനിക്ക് ലഭിക്കാനുണ്ടെന്നായിരുന്നു നേരത്തെ മർസൂഖി സിപിഎം കേന്ദ്ര നേതൃത്വത്തിന് നൽകിയ പരാതിയിൽ വ്യക്തമാക്കിയത്. എല്ലാ പ്രശ്നവും അവസാനിച്ചതായി ഹരജിക്കാരനായ മർസൂഖി പറഞ്ഞു. പണം നൽകിയില്ലെങ്കിൽ ജയിൽ ശിക്ഷയിലേക്ക് കാര്യങ്ങൾ നീങ്ങുമെന്നു കണ്ടതോടെ ഒത്തുതീർപ്പിന് ആക്കം കൂട്ടാൻ ബിനോയിയും നിർബന്ധിതനാവുകയായിരുന്നു. ഇതിന് പുറമെ വിവാദം എത്രയും വേഗം അവസാനിപ്പിക്കണമെന്ന് സിപിഎം നേതാക്കളുടെ സമ്മർദവും ശക്തമായിരുന്നു.
യുഎഇ സ്വദേശികളും ബിനോയിയുമായി അടുപ്പമുള്ളവരും ഡൽഹിക്ക് പുറമെ കോട്ടയം കുമരകത്തുള്ള ആഡംബര ഹോട്ടലിലും ചർച്ച നടത്തി ഒത്തുതീർപ്പ് വ്യവസ്ഥകൾ രൂപപ്പെടുത്തിയ കാര്യം ഈ മാസം ആറിന് മീഡിയവൺ റിപ്പോർട്ട് ചെയ്തിരുന്നു. വ്യവസ്ഥ പ്രകാരം ഇടനിലക്കാരുടെ സാന്നിധ്യത്തിൽ തുക കൈമാറ്റം നടന്നതോടെ എപ്പോൾ വേണമെങ്കിലും ബിനോയിക്ക് നാട്ടിലേക്ക് മടങ്ങാൻ കഴിയും. ദിവസങ്ങൾക്കകം തന്നെ ബിനോയി കോടിയേരി നാട്ടിലേക്ക് മടങ്ങുമെന്ന് അദ്ദേഹവുമായി അടുത്ത വൃത്തങ്ങൾ അറിയിച്ചു. പ്രശ്നങ്ങൾ കൂടുതൽ സങ്കീർണമാകാതെ ഒത്തുതീർപ്പുണ്ടായതിൽ ഏറ്റവും കൂടുതൽ ആഹ്ലാദിക്കുക സിപിഎം സംസ്ഥാന നേതൃത്വം തന്നെയാകും.
0 notes
Text
#NewsToday #MLNews "ഞങ്ങള്‍ തന്നെ ഞങ്ങള്‍ക്കെതിരെ ജാമ്യമില്ലാ കേസ് നല്‍കില്ല"; 'മാണിക്യ മലര്‍' വിവാദത്തെ കുറിച്ച് ഷാന്‍.
അഡാര്‍ ലവ് എന്ന സിനിമയിലെ മാണിക്യമലരായ എന്ന് തുടങ്ങുന്ന ഗാനവുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്ക് പ്രതികരണവുമായി സംഗീത സംവിധായകന്‍ ഷാന്‍ റഹ്മാന്‍. ഗാനത്തിന് നല്‍കിയ പിന്തുണയ്ക്കും സ്നേഹത്തിനും ഷാന്‍ നന്ദി പറഞ്ഞു. സിനിമാ പ്രമോഷന്‍റെ ഭാഗമാണ് നിലവിലെ വിവാദങ്ങളെന്ന് ആരോപിച്ചവര്‍ക്കും ഷാന്‍ മറുപടി നല്‍കി. "ഭാഷയുടെ അതിര്‍വരമ്പുകള്‍ ഭേദിച്ച ഒരു ഗാനം ഒഴിവാക്കാന്‍ ഞങ്ങള്‍ തന്നെ ഞങ്ങള്‍ക്കെതിരെ ജാമ്യമില്ലാ കേസ് നല്‍കില്ലെ"ന്നാണ് ��ാന്‍റെ മറുപടി.
ഷാന്‍ റഹ്മാന്‍റെ ഫേസ് ബുക്ക് പോസ്റ്റിന്‍റെ ��ൂര്‍ണരൂപം
മാണിക്യമലരായ പൂവിയെന്ന ഗാനവുമായി ബന്ധപ്പെട്ട് വിവാദങ്ങളുണ്ടായപ്പോള്‍ ഞങ്ങള്‍ക്ക് നല്‍കിയ പിന്തുണയ്ക്കും സ്നേഹത്തിനും നന്ദി. ആരുടെയും വികാരത്തെ വ്രണപ്പെടുത്താനല്ല ഞങ്ങള്‍ ഈ പാട്ട് ചെയ്തത് എന്ന് മനസ്സിലാക്കിയതിന് നന്ദി. കാര്യങ്ങള്‍ തിരിച്ചറിഞ്ഞതിനും അഡാര്‍ ആയതിനും നന്ദി. അഞ്ച് ദിവസം കൊണ്ട് യു ട്യൂബില്‍ 20 മില്യണ്‍ പേര്‍ കണ്ടു. ഈ പാട്ട് ഹിറ്റല്ലായിരുന്നുവെങ്കില്‍ ഒരു കോലാഹലവും ഉണ്ടാകുമായിരുന്നില്ല.
സിനിമയുടെ പ്രമോഷന്‍റെ ഭാഗമായി അണിയറ പ്രവര്‍ത്തകര്‍ ഉണ്ടാക്കിയതാണോ ഈ വിവാദമെന്ന് ചോദിച്ചവരോട് എനിക്ക് മറുപടി പറയാനുണ്ട്. ഭാഷയുടെ അതിര്‍വരമ്പുകള്‍ ഭേദിച്ച ഒരു ഗാനം ഒഴിവാക്കാന്‍ ഞങ്ങള്‍ തന്നെ ഞങ്ങള്‍ക്കെതിരെ ജാമ്യമില്ലാ കേസ് നല്‍കില്ല. ഇന്നലെ രാത്രി വരെ പാട്ട് നീക്കം ചെയ്യണമെന്ന് കരുതിയിരുന്നു. കാരണം ഞങ്ങള്‍ക്ക് ആരെയും വേദനിപ്പിക്കേണ്ട. നോക്കെത്താ ദൂരത്ത് കണ്ണും നട്ട്, കാക്കോത്തികാവിലെ അപ്പൂപ്പന്‍താടികള്‍ തുടങ്ങിയ സിനിമകള്‍ നിര്‍മിച്ച ഞങ്ങളുടെ പ്രിയ നിര്‍മാതാവിന് ഒരു പ്രശ്നവുമുണ്ടാകരുതെന്ന് ആഗ്രഹിച്ചു. മാത്രമല്ല ഒമറിന് സിനിമയുടെ ബാക്കി ചിത്രീകരിക്കാനുണ്ട്. ഒരുപാട് കാര്യങ്ങള്‍ ചെയ്യാനുണ്ട്. ഒരുപാട് പാട്ടുകള്‍ പുറത്തിറക്കാനുണ്ട്. അതാണ് വളരെ പെട്ടെന്ന് ഒരു തീരുമാനമെടുത്തത്. പക്ഷേ ലഭിച്ച പിന്തുണ മാറിചിന്തിക്കാന്‍ പ്രേരിപ്പിച്ചു. എല്ലാത്തിനും നന്ദി
0 notes
Text
#NewsToday #MLNews പിഎന്‍ബി തട്ടിപ്പ്; പ്രതിസന്ധി മറികടക്കാന്‍ ബാങ്കിനാകുമെന്ന് എംഡി.
പഞ്ചാബ് നാഷണല്‍ ബാങ്ക് വായ്പ തട്ടിപ്പ് വിവരം അറിഞ്ഞ ഉടന്‍ തന്നെ സര്‍ക്കാറിന്റെ ശ്രദ്ധയില്‍പെടുത്തിയിട്ടുണ്ടെന്ന് ബാങ്ക് എംഡി സുനില്‍ മേത്ത. 2011ലാണ് തട്ടിപ്പ് നടന്നത്. നിലവിലെ പ്രതിസന്ധി മറികടക്കാനുള്ള ശേഷി ബാങ്കിനുണ്ടെന്നും എംഡി പറഞ്ഞു.
വായ്പ തട്ടിപ്പിന്റെ മുഴുവന്‍ ഉത്തരവാദിത്വവും ബാങ്കിന് തന്നെയായിരിക്കുമെന്ന് റിസര്‍വ് ബാങ്ക് അറിയിച്ചു. നീരവ് മോദിയുടെയും ബന്ധുക്കളുടെയും വീടുകളിലും സ്ഥാപനങ്ങളിലും എന്‍ഫോഴ്‌സ്‌മെന്റ് റെയ്ഡ് നടത്തി. പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വരുന്നതിനിടെയാണ് വിശദീകരണവുമായി പിഎന്‍ബി എംഡി തന്നെ രംഗത്തെത്തിയത്. തട്ടിപ്പ് കണ്ടെത്തിയത് ബാങ്ക് തന്നെയാണ്. അപ്പോള്‍ തന്നെ സര്‍ക്കാരിനെ വിവരം അറിയിച്ചിട്ടുണ്ട്. നിലവിലെ പ്രതിസന്ധി മറികടക്കാന്‍ ബാങ്കിന് കഴിയുമെന്നും അദ്ദേഹം പറഞ്ഞു.
അനധികൃതമായി ബാങ്കില്‍ നിന്ന് അനുവദിച്ച ജാമ്യപത്രങ്ങളുടെ അടിസ്ഥാനത്തില്‍ നീരവ് മോദിയും കൂട്ടരും 11330 കോടിയിലേറെ രൂപയാണ് വിവിധ ബാങ്കുകളുടെ വി��േശശാഖകളില്‍ നിന്ന് വായ്പയെടുത്തത്. മൂന്ന് സ്ഥാപനങ്ങളും നാല് വ്യക്തികളുടേയും അക്കൗണ്ടുകള്‍ കേന്ദ്രീകരിച്ചായിരുന്നു തട്ടിപ്പ്. നഷ്ടമായ തുക ബാങ്കതന്നെ നല്‍കണമെന്ന് റിസര്‍ബ് ബാങ്ക് വ്യക്തമാക്കി. പരാതിയുടെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നീരവ് മോദിയുടെ വീടുകളിലും സ്ഥാപനങ്ങളിലും റെയ്ഡ് നടത്തി. അതേസമയം നീരവ് രാജ്യം വിട്ടതായാണ് സൂചന.
0 notes
Text
#NewsToday #MLNews ട്രംപിനെ വേട്ടയാടി വീണ്ടും ലൈംഗിക വിവാദം!
അമേരിക്കന്‍ പ്രസിഡണ്ട് ഡോണള്‍ഡ് ട്രംപിനെ വേട്ടയാടി വീണ്ടും ലൈംഗിക വിവാദം. ട്രംപുമായുള്ള ബന്ധത്തിന്‍റെ വിവരങ്ങള്‍ വെളിപ്പെടുത്തുമെന്ന് പോണ്‍ താരം സ്റ്റോര്‍മി ഡാനിയേല്‍സ് അറിയിച്ചു. 2016ലെ പ്രസിഡണ്ട് തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ഡാനിയേല്‍സിന് 83 ലക്ഷം രൂപ നല്‍കിയെന്ന് ട്രംപിന്‍റെ അഭിഭാഷകന്‍റെ വെളിപ്പെടുത്തലിന് പിന്നാലെയാണ് പോണ്‍ താരം തുറന്ന് പറച്ചിലിനൊരുങ്ങുന്നത്.
പോണ്‍ സ്റ്റാര്‍ സ്റ്റോര്‍മി ഡാനിയേല്‍സുമായി ഡൊണള്‍ഡ് ട്രംപിന് ബന്ധമുണ്ടെന്ന ആരോപണം പ്രസിഡണ്ട് തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ തന്നെ ഉയര്‍ന്നിരുന്നു. നിഷേധവുമായി പോണ്‍ താരം തന്നെ രംഗത്തുവന്നതോടെ വിവാദം തണുത്തു. എന്നാല്‍ പ്രസിഡണ്ട് തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് സ്റ്റോര്‍മി ഡാനിയേല്‍സിന് 135000 ഡോളര്‍, അഥവ എണ്‍പത്തിമൂന്ന് ലക്ഷം രൂപ നല്‍കിയെന്ന് ട്രംപിന്‍റെ ദീര്‍ഘകാല അഭിഭാഷകനായ മൈക്കല്‍ കോഹന്‍ പറഞ്ഞതോടെയാണ് വിവാദം വീണ്ടും സജീവമാകുന്നത്. അഭിഭാഷകന്‍റെ വെളിപ്പെടുത്തലോടെ ട്രംപുമായി ഉണ്ടായിരുന്ന കരാര്‍ ലംഘിക്കപ്പെട്ടുവെന്നും എല്ലാ കാര���യങ്ങളും വെളിപ്പെടുത്താന്‍ തയ്യാറാണെന്നും താരത്തിന്‍റെ ഏജന്‍റ് കഴിഞ്ഞ ദിവസം യു.എസ് മാധ്യമങ്ങളോട് പറഞ്ഞു. 2006ലാണ് നടിയും ട്രംപും തമ്മില്‍ ബന്ധം ആരംഭിച്ചതെന്നാണ് വിവരം. ഇത് മറച്ച് വെക്കാന്‍ വേണ്ടിയാണ് അഭിഭാഷകന്‍ നടിക്ക് പണം നല്‍കിയതെന്നും, ഇത് തെരഞ്ഞെടുപ്പ് ചെലവില്‍ നിന്ന് മറച്ചുവെച്ചത് നിയമലംഘനവുമാണെന്നാരോപിച്ച് സന്നദ്ധ സംഘടന നിയമ നടപടി ആരംഭിച്ചിട്ടുണ്ട്. പോണ്‍ നടിയുടെ വെളിപ്പെടുത്തല്‍ കൂടി വരുന്നതോടെ ഈ നിയമ നടപടിക്ക് കൂടുതല്‍ ആധികാരികത കൈവരുമെന്നും ഇത് ട്രംപിന്‍റെ ഇംപീച്ച്മെന്‍റിലേക്ക വരെ നയിച്ചേക്കുമെന്നാണ് വിലയിരുത്തല്‍.
0 notes
Text
#NewsToday #MLNews രാജസ്ഥാന്‍ ബിജെപി നേതൃത്വത്തിനെതിരെ പാര്‍ട്ടി എംഎല്‍എ; ശബ്ദരേഖ പുറത്ത്
രാജസ്ഥാനില്‍ അടുത്തിടെ നട��്ന ഉപതെരഞ്ഞെടുപ്പില്‍ നാണംകെട്ട തോല്‍വി ഏറ്റുവാങ്ങിയതിന് പിന്നാലെ ബിജെപി സംസ്ഥാന നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശവുമായി പാര്‍ട്ടി എംഎല്‍എ രംഗത്തെത്തിയതായി റിപ്പോര്‍ട്ട്. മുഖ്യമന്ത്രി വസുന്ധര രാജെ സിന്ധ്യയെ ലക്ഷ്യമിട്ടാണ് വിമര്‍ശം. പാര്‍ട്ടിക്കുള്ളിലെ ഭിന്നത മറനീക്കുന്ന ഫോണ്‍ കോളിന്‍റെ ശബ്ദ രേഖ ചോര്‍ന്നത് ബിജെപിക്ക് പുതിയ തലവേദന സൃഷ്ടിച്ചിരിക്കുകയാണ്.
ബിജെപി എംഎല്‍എ ജ്ഞാൻ ദേവ് അഹൂജയുടെ ശബ്ദമാണു ചോർന്ന ഫോൺ കോളിലുള്ളതെന്നാണു റിപ്പോർട്ടുകൾ. വിതച്ചതേ കൊയ്യൂ എന്നാണ് അഹൂജ രാജസ്ഥാനിലെ ഒരു പാര്‍ട്ടി പ്രവര്‍ത്തകനോട് ഫോണില്‍ പറയുന്നത്. സംസ്ഥാന നേതൃത്വത്തെ കുറ്റപ്പെടുത്തുന്ന ശബ്ദരേഖയില്‍, നമ്മളല്ല തോറ്റതെന്നും സര്‍ക്കാരാണ് പരാജയപ്പെട്ടതെന്നും പറയുന്നുണ്ട്. വസുന്ധരയെ നീക്കണമെന്ന് ആവശ്യപ്പെട്ടു അശോക് ചൗധരി എന്ന മുതിര്‍ന്ന നേതാവ് പാർട്ടി ദേശീയ അധ്യക്ഷൻ അമിത് ഷായ്ക്കു കത്തയച്ചതിനു പിന്നാലെയാണ് ശബ്ദരേഖ പുറത്തായത്.
തെരഞ്ഞെടുപ്പ് ഫലം താന്‍ പ്രവചിച്ചിരുന്നതാണെന്നും സംസ്ഥാന നേതൃത്വത്തെ മാറ്റിയില്ലെങ്കില്‍ തിരിച്ചടി നേരിടുമെന്ന് ജനറല്‍ സെക്രട്ടറിക്ക് താന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നതാണെന്നും അഹൂജ പറയുന്നുണ്ട്. ഈ സന്ദേശം പാര്‍ട്ടിയുടെ ഉന്നതതലത്തില്‍ എത്തണമെന്നും ഇല്ലെങ്കില്‍ അടുത്ത തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി രാജസ്ഥാനില്‍ കനത്ത തിരിച്ചടി നേരിടുമെന്നും അഹൂജയോട് സംസാരിക്കുന്ന വ്യക്തി പറയുന്നതും ശബ്ദരേഖയില്‍ കേള്‍ക്കാം. ശബ്ദരേഖ പുറത്തായത് പാര്‍ട്ടിക്ക് ക്ഷീണം ചെയ്തെങ്കിലും ഇത് തന്‍റെ ശബ്ദമാണെന്നോ അല്ലെന്നോ അഹൂജ വ്യക്തമാക്കിയിട്ടില്ല എന്നും ശ്രദ്ധേയമാണ്. ഇതേക്കുറിച്ച് പ്രതികരണമാരാഞ്ഞ മാധ്യമപ്രവര്‍ത്തകരോട് കാത്തിരിക്കൂ എന്ന് മാത്രമാണ് അദ്ദേഹം പറഞ്ഞത്.
0 notes
Text
#NewsToday #MLNews കൊച്ചി കപ്പല്‍ ശാലയില്‍ കപ്പലിനുള്ളില്‍ പൊട്ടിത്തെറി; 2 മലയാളികളുള്‍പ്പെടെ 5 പേര്‍ മരിച്ചു!
കൊച്ചി കപ്പല്‍ ശാലയില്‍ കപ്പലിനുള്ളില്‍ വെള്ള ടാങ്കര്‍ പൊട്ടിത്തെറിച്ച് അഞ്ച് പേര്‍ മരിച്ചു. മരിച്ചവരില്‍ രണ്ട് പേര്‍ മലയാളികള്‍. ഒരാള്‍ പത്തനംതിട്ട സ്വദേശിയാണ്. അറ്റകുറ്റപണിക്കായി കൊണ്ടുവന്ന ഒഎന്‍ജിസി കപ്പലിലാണ് പൊട്ടിത്തെറി ഉണ്ടായത്. നിരവധി തൊഴിലാളികള്‍ക്ക് പരിക്കേറ്റു.
0 notes
Text
#NewsToday #MLNews കുവൈത്തിലേക്ക് ഇനി ഫിലിപ്പൈന്‍സ് തൊഴിലാളികളെ അയക്കില്ല.
കുവൈത്തിലേക്ക് തൊഴിലാളികളെ അയക്കുന്നത് ഫിലിപ്പൈൻസ് പൂർണമായി അവസാനിപ്പിച്ചു. തൊഴിൽകാര്യ വകുപ്പ് സെക്രട്ടറി സിൽവസ്റ്റർ ബെല്ലോ ആണ് ഇതുസംബന്ധിച്ച ഉത്തരവ് ഇറക്കിയത്. കുവൈത്തിൽ നിന്ന് മടങ്ങാൻ ആഗ്രഹിക്കുന്നവർക്ക് വേണ്ടി പ്രത്യേക വിമാനം അയക്കുമെന്നും ഫിലിപ്പൈൻസ് അധികൃതർ അറിയിച്ചു.
ഫിലിപ്പീൻ ഗാർഹിക തൊഴിലാളിയുടെ മൃതദേഹം കുവൈത്തിൽ ഫ്രീസറിനുള്ളിൽ കണ്ടെത്തിയതാണ് അടിയന്തരമായി വിലക്ക് പ്രഖ്യാപിക്കാൻ കാരണം. ഗാർഹിക വിസയിലും മറ്റു തൊഴിൽ വിസയിലും കുവൈത്തിലേക്ക് ആരെയും അയക്കേണ്ട എന്നാണു ഫിലിപ്പൈൻ നിലപാട്. രാജ്യത്തിൻറെയും ജനങ്ങളുടെയും താൽപര്യം മുൻനിർത്തി പ്രസിഡൻറിൻറെ നിർദേശപ്രകാരമാണ് ഉത്തരവ് ഇറക്കിയതെന്നും വിലക്ക് പ്രാബല്യത്തിലായതായും സിൽവസ്റ്റർ ബെല്ലോ പറഞ്ഞു . നിലവിൽ കുവൈത്തിൽ ജോലി ചെയ്യുന്ന പൗരന്മാരെ മടങ്ങിവരാൻ നിര്‍ബന്ധിക്കില്ല.
അതേസമയം, മടങ്ങിവരാൻ ആഗ്രഹിക്കുന്നവരെ സൗജന്യമായി നാട്ടിലെത്തിക്കാൻ ഫിലിപ്പീൻ എയർലൈൻസിന് പുറമെ സ്വകാര്യ വിമാനക്കമ്പനിയുമായും സർക്കാർ ധാരണയിലെത്തിയിട്ടുണ്ട്. ബുദ്ധിമുട്ട് അനുഭവിച്ച് ആരും വിദേശത്തുകഴിയേണ്ടതില്ല. പ്രസിഡൻറിൻറെ നിർദേശം അനുസരിച്ച് തിരിച്ചെത്തുന്നവർക്ക് പുതിയ തൊഴിൽ കണ്ടെത്താൻ സർക്കാർ സഹായം നൽകുമെന്നും സിൽവർസ്റ്റർ ബെല്ലോ കൂട്ടിച്ചേർത്തു. വിദേശത്തുള്ള പൗരന്മാരുടെ പ്രശ്നങ്ങൾ പഠിക്കാനും ആവശ്യമായ ഇടപെടലുകൾ നടത്താനും ഫിലിപ്പൈൻ സർക്കാർ പ്രത്യേക സംഘത്തെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ചൈന, റഷ്യ തുടങ്ങിയ മറ്റേതെങ്കിലും രാജ്യത്ത് ഇവരെ പുനർവിന്യസിക്കാനാണ് ആലോചിക്കുന്നത്. രണ്ടര ലക്ഷം ഫിലിപ്പീൻ പൗരന്മാരാണ് കുവൈത്തിൽ ജോലി ചെയ്യുന്നത്.
0 notes
Video
tumblr
#NewsToday #MLNews #Ponnurunni പൊന്നുരുന്നി കോണ്‍വെന്റ് ബോര്‍ഡിംഗ് അടച്ചുപൂട്ടും.
0 notes